Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industry

Kollam

കാറ്ററിംഗ് രംഗത്ത് പ്രതീക്ഷയുടെ ഓണം

കോഴിക്കോട്: വിലക്കയറ്റവും പാചകവാതക വിലവര്‍ധനവും മൂലം ദുരിതത്തിലായ കാറ്ററിംഗ് മേഖലയ്ക്ക് പുത്തനുണര്‍വായി ഓണക്കാലം. ഓണസദ്യയിലാണ് ഇവരുടെപ്രതീക്ഷ. കുറുവ അരിയുടെ ചോറിനൊപ്പം രണ്ടുകൂട്ടം പായസം ഉൾപ്പെടെ 20 മുതൽ 25 വരെ വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക. സദ്യയ്ക്ക്‌ 230 മുതൽ 280 രൂപയാണ്‌ ചെറുകിട കാറ്ററിംഗുകാര്‍ ഈടാക്കുന്നത്‌.

നിലവിലെ പ്രതിസന്ധിയില്‍ ഇത് വലിയ റേറ്റ് അല്ലെന്നാണ് കാറ്ററിംഗുകാര്‍ പറയുന്നത്. വിഭവങ്ങളും പായസവും കൂടുന്പോൾ വിലയും ഉയരും. രജിസ്‌ട്രേഡ്‌ കാറ്ററിംഗുകാര്‍ അഞ്ച്‌ പേർക്കുള്ള സദ്യ അടങ്ങുന്ന ബോക്‌സിന് 2200-2500 രൂപ വരെയാണ്‌ ഈടാക്കുന്നത്‌. മൂന്നുപേർക്കുള്ള ബോക്‌സിന്1600-1700 ആണ്‌ വില. അമ്പതിനുമുകളിൽ ആളുള്ള സദ്യയാണെങ്കിൽ ആളൊന്നിന് 270-280 രൂപയാണ് . അരി, പാൽ, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലവർധന സദ്യയെ ബാധിച്ചിട്ടുണ്ട്.

പാചക വാതക പ്രതിസന്ധിയുണ്ടാക്കിയ വിഷു-റാംസാൻ വിപണിയിലെ നഷ്ടം ഓണത്തിന് നികത്താനാകുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. ഓഫീസുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമെ, വീടുകളില്‍നിന്ന് ഓർഡറുമുണ്ട്‌. സംഘടനകളും ക്ലബുകളും ഓഫീസുകളും ഓണാഘോഷത്തിമിർപ്പിലാകുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിംഗുകാർ. ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുത്ത് ഓർഡർ നൽകാം. സമൂഹമാധ്യമങ്ങളിലൂടെയും വാട്‌സാപ്പിലൂടെയുമാണ് സദ്യയുടെ പ്രചാരണം. ഓൺലൈൻ ഫുഡ്‌ ഡെലിവറിയും വീടുകളിൽനിന്നുണ്ടാക്കി സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന സംവിധാനങ്ങളുമുണ്ട്‌. അതേസമയം കുടുംബശ്രീ യൂണിറ്റ് വഴി 170-180 രൂപയ്ക്ക് ഓണസദ്യ വീട്ടില്‍ എത്തിച്ചുനല്‍കുന്നുണ്ട്. മിനിമം അഞ്ച് ഓര്‍ഡറുകളെങ്കിലും വേണമെന്ന് മാത്രം.

National

ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് മൂന്നു പുതിയ കന്പനികൾ

ന്യൂഡൽഹി: ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിക്കാൻ മൂന്നു പുതിയ വിമാനക്കന്പനികൾ കൂടി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ്, ശംഖ് എയർ തുടങ്ങിയ കന്പനികൾ വൈകാതെ സർവീസ് ആരംഭിക്കും. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ വിമാനക്കന്പനികൾ കേന്ദ്ര സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കരസ്ഥമാക്കിയതായും ശംഖ് എയർ നേരത്തേ അനുമതി നേടിയതായും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

വിമാനക്കന്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയതിനുശേഷമാണ് പുരോഗതി. കേരളത്തിൽനിന്നുള്ള അൽഹിന്ദ് ഗ്രൂപ്പിന്‍റെ കീഴിലാണ് അൽ ഹിന്ദ് എയർ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് ആസ്ഥാനമായാണ് ശംഖ് എയർ പ്രവർത്തിക്കുന്നത്.

പുതിയ വിമാനക്കന്പനികളിൽ നിന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖലകളുടെയും സർവീസിനായി ഉപയോഗിക്കുന്ന വിമാനങ്ങളുടെയും വിശദാംശങ്ങൾ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബർ ആദ്യം ഇൻഡിഗോ പ്രതിസന്ധിക്കുശേഷം വിഷയം പാർലമെന്‍റിൽ ഉയർന്നപ്പോൾ കൂടുതൽ വിമാനക്കന്പനികൾക്ക് ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നു കൊടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.

കൂടുതൽ വിമാനക്കന്പനികൾക്ക് അവസരം ഒരുക്കുകയും യാത്രക്കാർക്ക് തടസമില്ലാതെ സേവനം ലഭ്യമാക്കുകയും വ്യോമയാന മേഖലയിലെ കുത്തക ഒഴിവാക്കുകയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

പ്രാദേശിക കണക്‌ടിവിറ്റിയിലായിരിക്കും പുതിയ വിമാനക്കന്പനികൾ ആദ്യം പ്രവർത്തനം ആരംഭിക്കുക. നിലവിൽ ഇന്ത്യൻ വ്യോമയാന മേഖലയുടെ 90 ശതമാനവും ഇൻഡിഗോയും എയർ ഇന്ത്യയും കൈയടക്കി വച്ചിരിക്കുകയാണ്.


അതിൽ 65 ശതമാനത്തിലധികം വിപണിയും ഇൻഡിഗോയുടെ പക്കലാണ്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും പുറമെ ആകാശ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കന്പനികളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഉഡാൻ പദ്ധതി അനുസരിച്ച് ഫ്ലൈ91, ഇന്ത്യവണ്‍ എയർ, സ്റ്റാർ എയർ തുടങ്ങിയ ചെറു വിമാനങ്ങൾ പ്രാദേശിക കണക്റ്റിവിറ്റിയുടെ ഭാഗമായി സർവീസ് നടത്തുണ്ട

Latest News

Corehub Up